ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടെങ്കിലും, ഗാസയിൽ സാധാരണക്കാരുടെ മരണം തുടരുകയാണ്. കരാർ നിലവിൽ വന്നതിനുശേഷം ഇതുവരെ 1,005 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു (Palestine Humanitarian Crisis). വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗാസയിലെ മാനുഷിക സാഹചര്യം ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന്...