ചെന്നൈ: തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യവിൽപന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന 2,320 ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. നിലവിലുള്ള ലൈസൻസ് കാലാവധി ജൂൺ 30-ഓടെ അവസാനിച്ചതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ ബാറുകൾ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.(Tamil Nadu government shuts down all TASMAC attached bars)
ഈ തീരുമാനത്തിലൂടെ സർക്കാരിന് പ്രതിമാസം ഏകദേശം 400 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന. ടെൻഡർ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ തമിഴ്‌നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ 4,048 ചില്ലറ മദ്യവിൽപന ശാലകളാണ് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നത്.
2026 ജനുവരി വരെയായിരുന്നു ലൈസൻസ് കാലാവധിയെങ്കിലും, തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂൺ വരെ സർക്കാർ അത് നീട്ടി നൽകിയിരുന്നു. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ വിൽപ്പന നടക്കുന്ന ടാസ്മാക് ശൃംഖലയിൽ ബാറുകൾ പൂട്ടുന്നത് ഖജനാവിന് തിരിച്ചടിയാകും. ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 മദ്യശാലകൾ മുഖ്യമന്ത്രി വിജയ് നേരത്തെ അടച്ചുപൂട്ടിയിരുന്നു. ഇതിനുപുറമെ, ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് മദ്യശാലകളിലേക്കുള്ള ദൂരപരിധി 50 മീറ്ററിൽ നിന്ന് 500 മീറ്ററായി ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Story Summary
The Tamil Nadu government has indefinitely closed all 2,320 bars attached to TASMAC liquor outlets following the expiration of their licenses on June 30. This decision, aimed at introducing new tender norms, is expected to result in a monthly revenue loss of approximately Rs 400 crore for the state.

