ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ ലഭ്യതയിൽ തടസ്സമില്ലെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സാഹചര്യം വിലയിരുത്താൻ ചേർന്ന മന്ത്രിതല യോഗത്തിന് ശേഷം ജോയിന്റ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.(No Fuel Shortage In India Government Urges Calm Amid Global Turmoil)
ആഗോളതലത്തിൽ ഇന്ധന വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യയിലെ റിഫൈനറികൾ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിപണിയിൽ എവിടെയും ഇന്ധന ലഭ്യത കുറഞ്ഞ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് രാജ്യത്തുണ്ട്. പാചകവാതക (LPG) വിതരണവും സുഗമമായി തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1.14 കോടി ബുക്കിംഗുകൾക്ക് എതിരെ 1.26 കോടി എൽപിജി സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു. വാണിജ്യ എൽപിജി വിൽപ്പന കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17,000 ടൺ പിന്നിട്ടു. ഓട്ടോ എൽപിജി വിൽപ്പനയും 762 ടണ്ണിന് മുകളിലാണ്. ഇന്ധന വിതരണം സാധാരണ നിലയിലാണെങ്കിലും മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം കരുതലോടെ ഉപയോഗിക്കണമെന്നാണ് സർക്കാർ നൽകുന്ന നിർദ്ദേശം.
Story Summary
The Indian government clarified that there is no shortage of petrol, diesel, or LPG despite global supply chain disruptions caused by the US-Iran conflict. Officials stated that refineries are operating normally and encouraged citizens to conserve fuel to manage potential price volatility.

