ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള ബഹരി മാർക്കറ്റിൽ കടയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സ്ത്രീയും പുരുഷനും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു (Madhya Pradesh Sidhi kiosk fight). ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹേമ സിംഗ് എന്ന സ്ത്രീയും സന്തോഷ് പഥക് എന്നയാളുമാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. താൻ നേരത്തെ വെച്ചിരുന്ന പെട്ടിക്കട സന്തോഷ് പഥക് ബലംപ്രയോഗിച്ച് മാറ്റിയതാണ് തർക്കത്തിന് കാരണമായതെന്ന് ഹേമ സിംഗ് ആരോപിക്കുന്നു. തർക്കത്തിനിടെ ഹേമ സിംഗ് തന്റെ ചെരുപ്പൂരി സന്തോഷിനെ അടിക്കാൻ ശ്രമിക്കുകയും, പ്രകോപിതനായ സന്തോഷ് വടികൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
सिहावल (MP) में भाजपा नेता संतोष पाठक द्वारा महिला की सरेआम पिटाई भाजपा की महिला-विरोधी सोच उजागर करती है।
‘लाडली बहना’ सिर्फ नारा है, ज़मीनी हक़ीक़त नहीं।
मोदी-मोहन दिखावा छोड़ो, अपराधी पर कठोर कार्रवाई करो। pic.twitter.com/wQu23b8Z9U— Indira Fellowship Chhattisgarh (@IndiraFellowCG) February 8, 2026
യൂട്യൂബർ കൂടിയായ സന്തോഷ് പഥക് യുവതിയെ മുടിയിൽ പിടിച്ചു വലിക്കുന്നതും നിലത്തിട്ട് മർദ്ദിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, സന്തോഷ് പഥക്കിന് രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബിജെപി സർക്കാരിനെതിരെ രംഗത്തെത്തി. സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കോൺഗ്രസ് ആരോപിച്ചതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.



