മേദിനിനഗർ: ജാർഖണ്ഡിലെ പലാവു ജില്ലയിൽ 16 വയസ്സുകാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കി ( Jharkhand Murder Suicide Case). 23 വയസ്സുകാരനായ യുവാവാണ് തന്റെ ബന്ധുവായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
ബന്ധുക്കളായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. തിങ്കളാഴ്ച ഏതെങ്കിലും കാര്യത്തെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാവുകയും, പ്രകോപിതനായ യുവാവ് പെൺകുട്ടിയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നു. പെൺകുട്ടിയുടെ അമ്മാവന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ബഖാരിയിൽ വെച്ച് യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Summary: A 23-year-old man hacked his 16-year-old cousin to death with an axe following a quarrel in Jharkhand’s Palamu district. After the murder, the man died by suicide by jumping in front of a train. Preliminary investigations suggest the duo was in a relationship, and a dispute between them led to the tragedy. Police have sent the bodies for post-mortem and are conducting further investigations.

