ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോഴും, ഇന്ത്യയിലെ ഇന്ധനവില വർദ്ധനവ് മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കേന്ദ്ര സർക്കാർ (India Fuel Price Hike Lowest Across World). ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ലോകമെമ്പാടും വിലക്കയറ്റം ഉണ്ടായ ആദ്യത്തെ 76 ദിവസങ്ങളിൽ ഇന്ധനവില വർദ്ധിപ്പിക്കാതെ പിടിച്ചുനിർത്തിയ ഏക രാജ്യം ഇന്ത്യയാണെന്നും കേന്ദ്രം വ്യക്തമാക്കി. മെയ് 15 മുതൽ ഒൻപത് ദിവസത്തിനിടെ മൂന്ന് തവണയായി ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 4.75 രൂപയും (5%) ഡീസലിന് 4.82 രൂപയും (5.49%) വർദ്ധിച്ചിരുന്നു.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ലോകം മുഴുവൻ പ്രതിസന്ധിയിലായപ്പോഴും മെയ് 15 വരെ ഇന്ത്യ വില വർദ്ധനവ് ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നില്ല. മെയ് 15, 19, 23 തീയതികളിലായി നടന്ന ആകെ വർദ്ധനവ് ലിറ്ററിന് 5 രൂപയിൽ താഴെ മാത്രമാണ്. എന്നാൽ ഇതേ കാലയളവിൽ യു.എസിൽ 44.5%, യു.എ.ഇയിൽ 52.4%, പാകിസ്താനിൽ 54.9%, യുകെയിൽ 19.2% എന്നിങ്ങനെയാണ് വില വർദ്ധിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് പോലും പെട്രോൾ, ഡീസൽ വില കുറച്ച ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ നാല് തവണ എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ വലിയ വരുമാന നഷ്ടം സർക്കാർ സഹിച്ചതായും കേന്ദ്രം കൂട്ടിച്ചേർത്തു.
Summary: The Indian government stated that despite the ongoing oil shock from the Middle East war, India’s recent fuel price hikes remain the lowest among major economies. While global prices surged due to the disruption in the Strait of Hormuz, India kept rates unchanged for the first 76 days, delaying its first hike until May 15. Since then, petrol in Delhi rose by Rs 4.75 and diesel by Rs 4.82 over three revisions, a cumulative increase under Rs 5 per litre. In contrast, countries like the US, UAE, and Pakistan saw fuel prices jump between 44% and 55% during the same period.

