ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ റോഡരികിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം അറുത്തുമാറ്റുകയും ചെയ്തു (Gangapur-Lasur Road Violence). ശനിയാഴ്ച രാത്രി ഗംഗാപൂർ-ലസൂർ റോഡിലെ ഷിന്ദേവാടി ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മുപ്പത്തിരണ്ടുകാരനായ യുവാവാണ് അതിക്രമത്തിന് ഇരയായത്.
ചരക്ക് ഇറക്കിയ ശേഷം സുഹൃത്തിനൊപ്പം മിനി പിക്ക് അപ്പ് വാനിൽ മടങ്ങുകയായിരുന്നു യുവാവ്. ഒരു വളവിൽ വെച്ച് വാഹനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും വാഹനം നിർത്തേണ്ടി വരികയും ചെയ്തു. ഈ സമയം മറ്റൊരു വാൻ യുവാവിന്റെ വാഹനത്തിൽ ഇടിക്കാതെ കഷ്ടിച്ച് കടന്നുപോയി. ഇതിനെച്ചൊല്ലി ഇരു വാഹനങ്ങളിലെയും യാത്രക്കാർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വാനിലുണ്ടായിരുന്ന ആറ് മുതൽ ഏഴ് വരെ പേരടങ്ങുന്ന സംഘം യുവാവിനെ പിന്തുടരുകയായിരുന്നു.
ഭയന്നോടിയ യുവാവിനെ സമീപത്തെ പാടത്തിട്ട് സംഘം ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം അറുത്തുമാറ്റുകയും ചെയ്തു. തുടർന്ന് ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവിനെ പിന്നീട് ഗംഗാപൂർ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗംഗാപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Summary: A 32-year-old man was brutally attacked and his genitals were severed following a roadside quarrel in Maharashtra’s Chhatrapati Sambhajinagar. The incident occurred on Saturday night near Shindewadi village after a near-collision between two vehicles

