റായ്പൂർ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ഛത്തീസ്ഗഡിലെ ദുർഗിൽ മൂന്ന് വിദേശികളെ ക്വാറന്റൈനിലാക്കി. രോഗലക്ഷണങ്ങൾ ഇവർക്ക് ഇതുവരെ കണ്ടിട്ടില്ലെന്നും, എങ്കിലും 21 ദിവസത്തെ കർശന നിരീക്ഷണത്തിൽ ഇവർ തുടരുമെന്നും ആരോഗ്യ മന്ത്രി ശ്യാം ബിഹാരി ജയ്‌സ്വാൾ വ്യക്തമാക്കി.(Ebola virus, Chhattisgarh Places Three Foreign Nationals Under Quarantine Amid Global Ebola Alert)
എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ആർക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തുടനീളം ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നും ഏതൊരു സാഹചര്യവും നേരിടാൻ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവിലും രാജസ്ഥാനിലും സമാനമായ രീതിയിൽ വിദേശികളെ നിരീക്ഷണത്തിലാക്കിയിരുന്നു. എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ എബോള വ്യാപനത്തെ ‘അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ ആയി ലോകാരോഗ്യ സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ എബോള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
Story Summary
Following global concerns over Ebola outbreaks in Africa, Chhattisgarh has placed three foreign nationals under a 21-day quarantine in Durg as a precautionary measure, despite them showing no symptoms. While no Ebola cases have been confirmed in India, states have heightened surveillance and screening protocols in accordance with global health alerts and central government advisories.

