മുംബൈ: സോഷ്യൽ മീഡിയയിൽ രാജ്യാന്തര തലത്തിൽ തന്നെ വൻ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വീടിന് മഹാരാഷ്ട്ര പോലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി (Abhijeet Dipke CJP founder house security). യുഎസിലെ ബോസ്റ്റണിൽ ഉപരിപഠനം നടത്തുന്ന അഭിജീതിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള (ഔറംഗബാദ്) വസതിക്കാണ് നിലവിൽ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. എംഐഡിസി വാ ലുജ് മേഖലയിലുള്ള വീടിന് 24 മണിക്കൂറും പോലീസ് കാവൽ ഏർപ്പെടുത്തിയ വിവരം ഡപ്യൂട്ടി പോലീസ് കമ്മീഷണർ (DCP) പങ്കജ് അതുൽക്കർ സ്ഥിരീകരിച്ചു.
കോക്രോച്ച് ജനതാ പാർട്ടി എന്ന വിഷയം നിലവിൽ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ ലോകത്തും വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, മുൻകരുതൽ എന്ന നിലയിലാണ് നടപടിയെന്ന് ഡിസിപി പറഞ്ഞു. വീടിന് മുന്നിൽ അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് പോലീസ് കാവൽ. ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തങ്ങൾ കെട്ടിപ്പടുത്ത ഡിജിറ്റൽ കൂട്ടായ്മയെ ഇന്ത്യൻ ഭരണകൂടം വ്യാപകമായി അടിച്ചമർത്താൻ ശ്രമിക്കുന്നതായി ബോസ്റ്റണിൽ നിന്നും അഭിജീത് ദിപ്കെ ആരോപിച്ചു. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റും എക്സ് (X) അടക്കമുള്ള എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഒന്നുങ്കിൽ കേന്ദ്ര ഏജൻസികൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ ആരെങ്കിലും ഹാക്ക് ചെയ്യുകയോ ചെയ്തിരിക്കുകയാണ്. നിലവിൽ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാൻ തങ്ങൾക്ക് സാധിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Summary: Police protection has been deployed at the residence of Cockroach Janata Party (CJP) founder Abhijeet Dipke in Chhatrapati Sambhajinagar, Maharashtra. Dipke, currently studying in Boston, alleged that CJP’s official website and social media handles were either hacked or blocked.

