ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ മുപ്പതുകാരിയായ സർക്കാർ ഉദ്യോഗസ്ഥയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചു (Andhra Pradesh Government Employee Assaulted). മാച്ചെർല ടൗണിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-നും 4-നും ഇടയിലായിരുന്നു സംഭവം നടന്നത്. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി എത്തിയത്.
കുടിക്കാൻ വെള്ളം ചോദിച്ചാണ് പ്രതി വീടിനുള്ളിലേക്ക് പ്രവേശിച്ചത്. അകത്തുകയറിയ ഉടൻ ഇയാൾ യുവതിയെ കീഴ്പ്പെടുത്തുകയും സ്കാർഫ് ഉപയോഗിച്ച് വായ മൂടിക്കെട്ടുകയും ചെയ്തു. തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിന് ശേഷം യുവതിയുടെ കൈകൾ കെട്ടിയിട്ട നിലയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.
യുവതിയെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാർ വീട്ടിലെത്തിയപ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ മാച്ചെർല സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറാവുപേട്ട ഏരിയ ആശുപത്രിയിലേക്കും മാറ്റി. യുവതിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചുവരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൽനാട് എസ്പി പി.കെ. ശ്രീനിവാസ റാവു പറഞ്ഞു.
Summary: A woman government employee in her 30s was allegedly raped at knifepoint in her home in Macherla, Andhra Pradesh. The unidentified assailant entered the house on the pretext of asking for water, then gagged and assaulted her before fleeing. Neighbors found her unconscious after relatives couldn’t reach her. She is currently stable and under observation at a hospital, while police have formed special teams and collected forensic evidence to identify the suspect.

