
ന്യൂഡൽഹി: 2018നും 2022നും ഇടയിൽ രാജ്യത്തുടനീളം റോഡപകടങ്ങളിൽ മരിച്ചത് 7.77 ലക്ഷം പേർ (Road Accidents in India). ഈ കാലയളവിലെ റോഡപകടങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ടു.
കണക്കുകൾ അനുസരിച്ച് , 2018-2022ൽ രാജ്യത്തുടനീളം 7.77 ലക്ഷം പേർ റോഡപകടങ്ങളിൽ മരിച്ചു. ഈ പട്ടികയിൽ , ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന 10 സംസ്ഥാനങ്ങൾ ഇവയാണ്.
ഉത്തർപ്രദേശ് – 1,08,882
തമിഴ്നാട് – 84,316
മഹാരാഷ്ട്ര – 66,370
മധ്യപ്രദേശ്, – 58,580
കർണാടക – 53,448
രാജസ്ഥാൻ – 51,280
ആന്ധ്രാപ്രദേശ് – 39,058
ബിഹാർ- 36,191
തെലങ്കാന – 35,565
ഗുജറാത്ത് – 36,626
അതേസമയം , 2022ൽ മാത്രം 1,68,491 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
യുപിയിൽ – 22,595 പേർ
മഹാരാഷ്ട്രയിൽ – 15, 224 പേർ
തമിഴ്നാട്ടിൽ 17,884 പേർ മരിച്ചു.
അമിത വേഗതയിൽ വാഹനമോടിക്കുക, മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കുക, നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുക എന്നിവയാണ് റോഡപകടങ്ങളുടെ പ്രധാന കാരണം.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. വാഹനാപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഗതാഗത നിയമലംഘനങ്ങൾ തടയാനും പിഴ വർധിപ്പിക്കാനുമായി കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. 2020ൽ മാത്രം 36,700 കോടി രൂപ പിഴയായി പിരിച്ചെടുക്കുകയും ചെയ്തു.