കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെയുള്ള ആരോപണങ്ങൾ ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മരിക്കുന്നതിന് മുൻപ് അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തുക്കളോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.(The staffroom was a place of mass attacks, Nitin Raj’s funeral today)
സ്റ്റാഫ് റൂം എന്നത് കൂട്ടമായ ആക്രമണത്തിൻ്റെ സ്ഥലമാണെന്ന് നിതിൻ സന്ദേശത്തിൽ പറയുന്നു. തന്നെ ‘വിഡ്ഢി’ എന്ന് വിളിച്ചതായും സഹപാഠികൾക്കിടയിൽ വെച്ച് നിരന്തരം അപമാനിച്ചതായും നിതിൻ വെളിപ്പെടുത്തുന്നുണ്ട്. നിതിന്റെ കുടുംബ പശ്ചാത്തലത്തെയും വീട്ടുകാരെയും അധ്യാപകർ കളിയാക്കി സംസാരിച്ചു.
ഇന്റേണൽ മാർക്ക് മനഃപൂർവ്വം കുറച്ചതായും, അത് വീട്ടുകാർക്ക് ഒരു ‘സർപ്രൈസ്’ ആയിരിക്കുമെന്ന് പറഞ്ഞുവെന്നും ഇതിലുണ്ട്. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ കോളജ് ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മറ്റു നടപടികളിലേക്ക് കടക്കുകയാണ്. നിതിൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. നിതിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. ജാതിയുടെയും നിറത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും പേരിൽ അധ്യാപകർ മകനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം പറയുന്നത്.

