തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole reconstruction, Suresh Gopi will give his statement)
ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജി. സുരേഷ് കുമാർ എന്നിവർ മൊഴി നൽകി. കൊടിമര നിർമ്മാണത്തിനായി സ്വർണം നൽകിയവരുടെ പട്ടികയിലുള്ള 27 പേരുടെ മൊഴിയെടുക്കാനാണ് വിജിലൻസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയിലുള്ളവർ തിരുവനന്തപുരത്ത് മൊഴി നൽകിയത്.
കൊടിമര നിർമ്മാണത്തിന് സ്വർണം നൽകിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. ഇക്കാര്യം അദ്ദേഹം വിജിലൻസിനെ അറിയിച്ചു.



