ന്യൂഡൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു (Rahul Mamkootathil Case Survivor). സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫ് നൽകിയ ഹർജിക്കെതിരെ അതിജീവിത തടസ്സഹർജി ഫയൽ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോസഫ് നൽകിയ ഹർജിയിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപായി തന്റെ ഭാഗം കൂടി കേൾക്കണമെന്ന് അതിജീവിത സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് കെ.ആർ. സുഭാഷ് ചന്ദ്രൻ വഴിയാണ് അതിജീവിത ഹർജി സമർപ്പിച്ചത്.
കേസിൽ രണ്ടാം പ്രതിയായ ദീപ ജോസഫ് കോൺഗ്രസ് അനുകൂലിയും അഭിഭാഷകയുമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിനെത്തുടർന്ന് അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ദീപയ്‌ക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ ഈ കേസ് നിലനിൽക്കില്ലെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം ശക്തമാക്കിക്കൊണ്ട് അതിജീവിത പരമോന്നത കോടതിയിൽ നേരിട്ടെത്തിയത്.
Summary
The survivor in the Rahul Mamkootathil case has moved the Supreme Court by filing a caveat against a petition by Deepa Joseph seeking to quash an online harassment case. The survivor requested the court to hear her version before passing any interim orders on the plea filed by the accused.

