തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപാ (Nipah) ഭീതി പടരുന്ന പശ്ചാത്തലത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ (Remdesivir) ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Nipah statement0. നിപായെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്ന് അവകാശപ്പെടുമ്പോഴാണ് മെഡിക്കൽ കോളേജിൽ നിന്നുള്ള ഈ ഗുരുതര വിവരം പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ നിപാ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ഒരു രോഗി ചികിത്സയിൽ തുടരുമ്പോഴാണ്, ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ തന്നെ അറിയിക്കുന്നത്. സംസ്ഥാനത്ത് മരുന്നിന് നിലവിൽ യാതൊരുവിധ ക്ഷാമവുമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി അവകാശപ്പെടുമ്പോഴാണ്, അതിന് തികച്ചും വിരുദ്ധമായ റിപ്പോർട്ടുകൾ ആശുപത്രികളിൽ നിന്നും പുറത്തു വരുന്നത്. മരുന്നുകൾ ഇന്നോ നാളെയോ എത്തുമെന്നല്ലാതെ കൃത്യമായി എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമാക്കാൻ പോലും ആശുപത്രി അധികൃതർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വശത്ത് നിപാ രോഗവ്യാപന സാധ്യതയെക്കുറിച്ചുള്ള കടുത്ത ഭീതി ജനങ്ങളിൽ നിലനിൽക്കുമ്പോൾ, മറുവശത്ത് അടിയന്തര ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത പോലും മുൻകൂട്ടി ഉറപ്പാക്കാനുള്ള കെടുകാര്യസ്ഥതയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരം നിർണ്ണായക വിഷയങ്ങളിൽ സമയബന്ധിതമായ ഇടപെടൽ ഉണ്ടാകാത്തത് ജനങ്ങളിൽ വലിയ ആശങ്കയുളവാക്കുന്നു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഒട്ടും വൈകാതെ അടിയന്തരമായി ഇടപെടണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ ജീവൻരക്ഷാ മരുന്നുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Story Summary: Leader of the Opposition Pinarayi Vijayan expressed deep concern over the reported shortage of life-saving medicines, including Remdesivir, at Calicut Medical College amid a fresh Nipah scare in the state. He criticized the UDF government’s lack of preparedness, pointing out that hospital authorities are running out of stock while a patient remains critical on a ventilator. Vijayan urged Chief Minister V.D. Satheesan’s government to intervene immediately and ensure medicine availability on a war footing.

