തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.(Kerala Heavy Rain Alert and Exam Postponement)
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഇന്ന് നടക്കേണ്ടിയിരുന്ന സാങ്കേതിക സർവകലാശാല പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. റോഡുകളിലെ വഴുക്കൽ കണക്കിലെടുത്ത് വാഹനങ്ങൾ വളരെ ശ്രദ്ധയോടെ മാത്രം ഓടിക്കുക. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വൈദ്യുത കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ നടക്കുമ്പോൾ ജാഗ്രത വേണം. ജലാശയങ്ങൾ, പുഴകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം പൂർണ്ണമായും ഒഴിവാക്കണം. ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. എന്തെങ്കിലും അത്യാഹിതങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുക.
Story Summary
Heavy rainfall is expected across Kerala, with an Orange Alert issued for Kozhikode, Kannur, and Kasaragod districts. Due to the adverse weather conditions, all university examinations scheduled for today have been postponed, and residents are advised to exercise extreme caution in hilly and coastal areas.

