തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം പച്ചക്കള്ളമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി ഒരുക്കിയ തിരക്കഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Statement). കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്‌യു പ്രവർത്തകരുടെ മുദ്രാവാക്യത്തേക്കാൾ ഉച്ചത്തിൽ കേട്ടത് മന്ത്രിയുടെ ആക്രോശമാണ്. പ്രതിഷേധക്കാരെ മന്ത്രി വെല്ലുവിളിക്കുകയായിരുന്നു. പോലീസ് സംരക്ഷണയിലായിരുന്ന മന്ത്രിയുടെ അടുത്തേക്ക് ഒരാൾ പോലും എത്തിയിട്ടില്ല.
“ഞാൻ വിനീതമായി വെല്ലുവിളിക്കുന്നു, പോലീസിന്റെ കൈവശമുള്ള സിസിടിവി ഫൂട്ടേജ് പുറത്തുവിടണം. ഒരു കെഎസ്‌യുക്കാരനെങ്കിലും മന്ത്രിയുടെ അടുത്തെത്തിയെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് കേരളം വിശ്വസിക്കും,” വേണുഗോപാൽ പറഞ്ഞു.
ആരെയും കായികമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെ അജണ്ടയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട മന്ത്രിയെ രക്ഷിച്ചെടുക്കാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത്. മന്ത്രിയെ ആക്രമിച്ചുവെന്നത് വെറും നുണപ്രചാരണം മാത്രമാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ ദൃശ്യങ്ങൾ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: AICC General Secretary K.C. Venugopal termed the alleged attack on Health Minister Veena George a “scripted drama” by the Chief Minister to gain public sympathy. Challenging the government to release CCTV footage from Kannur Railway Station, he asserted that KSU activists did not even go near the minister and that her aggressive behavior was evident.

