‘വീടുകളിൽ വിള്ളൽ’; താൽക്കാലികമായി നിർത്തിവെപ്പിച്ച ക്വാറിയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യു ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധന | illegal quarrying

‘വീടുകളിൽ വിള്ളൽ’; താൽക്കാലികമായി നിർത്തിവെപ്പിച്ച ക്വാറിയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യു ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധന | illegal quarrying

Published on

അൻവർ ഷരീഫ്
മലപ്പുറം : വാഴക്കാട് ആക്കോട് അമ്പലകുഴി കരിങ്കൽ ക്വാറിയിലും വിള്ളൽ കാണപെട്ട വീടുളുടെ ഉടമകളുടെയും (illegal quarrying), നാട്ടുകാരുടെയും പരാതിയെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റവന്യു ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി. കരിങ്കൽ ക്വാറിയിലെ സ്ഫോടനം കാരണം പ്രദേശത്തു കാരുടെ വീടുകൾക്ക് വിള്ളൽ ഉണ്ട് എന്ന പരാതിയെ തുടർന്നും, റവന്യു ഭൂമി കയ്യേറിയതായും, പൊട്ടിക്കാൻ അനുമതിക്ക് അപേക്ഷിച്ച സ്ഥലത്തിന് പുറമെ സ്വകാര്യ സ്ഥലം കയ്യേറിയിട്ടുണ്ട് എന്നുമുള്ള പരാതിയിന്മേൽ ആണ് റവന്യു വകുപ്പിൻറെയും ജിയോളജി വകുപ്പിന്റെയും നേത്രത്തിൽ പരിശോധന നടത്തിയത്. കരിങ്കല്ല് ക്വാറിയുടെ പ്രവർത്തനം കാരണം , വിള്ളൽ അനുഭവപെട്ടു എന്ന പറയുന്ന പരാതിക്കാരുടെ വീടും, വിള്ളൽ അനുഭവപ്പെട്ട സ്ഥലവും സംഘം പരിശോധിച്ചു.

പൊതുജനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് പരിശോധന എന്ന് കൊണ്ടോട്ടി തഹസിൽദാർ അലി.കെ പറഞ്ഞു. പരിശോധനക്ക് ശേഷം കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും, പുറമ്പോക്ക് ഉണ്ട് എന്ന്പറയുന്ന സ്ഥലവും പരിശോദിച്ചതിന്ശേഷമായിരിക്കും റിപ്പോർട്ട് നൽകുക എന്നും കൊണ്ടോട്ടി തഹസിൽദാർ പറഞ്ഞു .

പരാതിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി അടച്ചിട്ട അമ്പലക്കുഴി കോറി പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ വിവിധവകുപ്പുകളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കോറി ഉടമകൾ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് അനധികൃത ഖനനമാണ് നടത്തുന്നതെന്നും, മൈനിങ്ങിന് ലൈസെൻസിൽ അനുവദിച്ചു നൽകിയ സ്ഥലത്തിന് പുറമേ സർക്കാരിൻറെ മിച്ച ഭൂമിയിലും ,ആക്കോട് ഇസ്ലാമിക് സെൻറർ എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള വഖ്‌ഫ് ഭൂമിയിലും ,പുളിക്കൽ വില്ലേജിൽ പെട്ടസ്വകാര്യഭൂമിയിലും ഖനനം നടത്തിയതായി സമരസമിതി ആരോപിക്കുന്നു .

സംയുക്തപരിശോധനയിൽ കൊണ്ടോട്ടി തഹസിൽദാർക്ക് പുറമെ മലപ്പുറം ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് അമൃത, അസിസ്റ്റന്റ് ജിയോളജിസ്റ്റ് മാരായ സുനിൽകുമാർ,രജീഷ്, വാഴക്കാട് വില്ലേജിലെ വില്ലേജ് അസിസ്റ്റൻറ് അനൂപ് ,വി.എഫ് .ഒ മാരായ റഷീദ് ,സുജിത് തുടങ്ങിയവർ പങ്കെടുത്തു .

Times Kerala
timeskerala.com