തിരുവനന്തപുരം: പോലീസ്, ആരോഗ്യ വകുപ്പുകളുടെ വീഴ്ചയാണ് തന്റെ ഭർത്താവ് സൂരജ് ലാമയുടെ മരണത്തിന് കാരണമായതെന്ന് ഭാര്യ റിനി ലാമ. ഇതൊരു സാധാരണ തിരോധാനം അല്ലെന്നും കൊലപാതകമാണെന്നും അവർ ആരോപിച്ചു. സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചതിന് പിന്നാലെയായിരുന്നു റിനിയുടെ വികാരാധീനമായ പ്രതികരണം.(It’s not just a missing person case, but a murder, says Suraj Lama’s wife)
കളമശ്ശേരി മെഡിക്കൽ കോളജിലെ ജീവനക്കാർ സൂരജ് ലാമയ്ക്ക് ഒരു ഡ്രിപ്പെങ്കിലും നൽകിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചത്. തന്റെ ഭർത്താവിന്റെ മരണത്തിൽ നീതി ലഭിക്കാൻ കേരള സമൂഹം മുഴുവൻ ഒപ്പമുണ്ടാകണമെന്ന് റിനി ലാമ അഭ്യർത്ഥിച്ചു.
സൂരജ് ലാമയുടെ തിരോധാനവും തുടർന്നുണ്ടായ മരണവും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വീഴ്ചകൾ ഓരോന്നായി റിനി ലാമ അക്കമിട്ട് നിരത്തുകയാണ്.



