കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, കൊച്ചി തീരത്ത് അഭയം തേടിയ ഇറാൻ നാവികസേനാ കപ്പൽ ‘ഐ.ആർ.എസ് ലാവന്’ ഇന്ത്യ സുരക്ഷയൊരുക്കുന്നു. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങൾക്കുള്ള സമിതി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് കപ്പലിന് കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി നൽകിയത് എന്നാണ് വിവരം.(India provides security to Iranian naval ship that sought refuge in Kochi)
ഇറാനിൽ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-നാണ് കപ്പൽ ഇന്ത്യൻ തീരത്ത് സഹായം തേടിയെത്തിയത്. കപ്പലിലുള്ള 183 ഇറാനിയൻ നാവികർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി ഇന്ത്യ ഇറാനെ ഔദ്യോഗികമായി അറിയിച്ചു.
ശ്രീലങ്കൻ തീരത്ത് മറ്റൊരു ഇറാൻ കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദിലെ നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിന് നേരെയായിരുന്നു യുഎസ് ആക്രമണം. ഈ സാഹചര്യത്തിൽ ‘ഐ.ആർ.എസ് ലാവന്’ ഇന്ത്യ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര നിയമങ്ങൾ പാലിച്ചും മാനുഷിക പരിഗണനകൾ മുൻനിർത്തിയുമാണ് ഇന്ത്യ ഈ നീക്കം നടത്തിയത്.

