Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'സതീശൻ ഒരുപാട് വരമ്പ് ചാടിക്കഴിഞ്ഞു, അയാളുടെ വാക്കും പ്രവൃത്തിയും രണ്ടാണ്': ജി...

‘സതീശൻ ഒരുപാട് വരമ്പ് ചാടിക്കഴിഞ്ഞു, അയാളുടെ വാക്കും പ്രവൃത്തിയും രണ്ടാണ്’: ജി സുകുമാരൻ നായർ | VD Satheesan

🎙️ Latest Podcast

കോട്ടയം: വി.ഡി. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സമുദായത്തെ തള്ളിപ്പറയുന്നവർ എൻ.എസ്.എസിന്റെ പിന്തുണ തേടി വരേണ്ടതില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായത്തെ നിഷേധിക്കുന്ന നിലപാടാണ് സതീശന്റേതെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(His words and actions are two different things, G Sukumaran Nair against VD Satheesan)

വി.ഡി. സതീശൻ എൻ.എസ്.എസിന്റെ സഹായം തേടി വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എൻ.എസ്.എസ് നേതൃത്വത്തെ വിളിച്ച് സതീശനെ സഹായിക്കാൻ താൻ നേരിട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞ സതീശൻ ഇപ്പോൾ ഒരുപാട് വരമ്പ് ചാടിക്കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ പറവൂരിലെ സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കും. സമുദായത്തെ തള്ളിപ്പറയുന്നവർക്ക് ഇത്തവണ പിന്തുണയുണ്ടാകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

സതീശൻ ഇടയ്ക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾ അബദ്ധമാണെന്ന് പരസ്യമായി പറയാൻ അദ്ദേഹം തയ്യാറായില്ല. എൻ.എസ്.എസിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് വിഡ്ഢിത്തം വിളിച്ചുപറയുന്നത്. ആരു ഭരിച്ചാലും എൻ.എസ്.എസിന് പ്രശ്നമില്ല. തങ്ങൾ ആരുടെയും മുന്നിൽ യാചിക്കാനില്ല. നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾക്കായി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സർക്കാർ കോൺഗ്രസിനെയോ ബി.ജെ.പിെയയോ പോലെയല്ലെന്നും അവർ സ്വന്തം രാഷ്ട്രീയത്തിലൂടെയാണ് അധികാരത്തിൽ വന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇപ്പോൾ മന്ത്രിസഭയിൽ എത്ര നായർ മന്ത്രിമാരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. എൻ.എസ്.എസ് ഭിന്നശേഷി സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. ഇതിൽ ജാതി നോക്കുന്നില്ല. എല്ലാ മാനേജ്‌മെന്റുകളും ഇത് പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എസ്.എസ് ഒരിക്കലും ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായങ്ങളും തങ്ങൾക്ക് ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.