തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെത്തുടർന്ന് ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമായിരുന്നു. ഇന്നത്തെ വിധി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ അതീവ നിർണ്ണായകമാണ്.(Evidence corruption case, Interim order today on Antony Raju’s petition)
1990-ലെ ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി, തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് തെളിവ് നശിപ്പിച്ചു എന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്നു ആന്റണി രാജു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവും പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു.
രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹം നിയമസഭയിൽ നിന്നും അയോഗ്യനായി. കേസ് രജിസ്റ്റർ ചെയ്ത നടപടിക്രമങ്ങളിൽ നിയമപരമായ പിഴവുകളുണ്ടെന്നും കേസ് നിലനിൽക്കില്ലെന്നുമാണ് പ്രധാന വാദം. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.



