കോഴിക്കോട്: ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, കോഴിക്കോട് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധകൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇവർ കുറ്റപ്പെടുത്തി.(Continuous fire incidents in Kozhikode, Traders’ association with complaint)
മുൻപ് മിഠായിത്തെരുവിലുണ്ടായ വലിയ തീപിടിത്തങ്ങൾക്ക് ശേഷം സർക്കാർ നൽകിയ സുരക്ഷാ വാഗ്ദാനങ്ങൾ ഒന്നും തന്നെ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നഗരത്തിലെ ഫയർ സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ലാത്ത അവസ്ഥയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വ്യാപാരികൾ മാത്രമല്ല, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം മൂലം നഗരവാസികൾ ഒന്നടങ്കം ഭീതിയിലാണെന്നും സമിതി വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കാൻ മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകാനാണ് സംഘടനയുടെ തീരുമാനം.അതേസമയം, ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ ഫയർ ഓഫീസർ ഇന്ന് സമർപ്പിക്കും.



