കൊച്ചി: ജിയോ ഹോട്‌സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന തമിഴ് വെബ് സീരീസായ ‘റിസോർട്ടി’ന്റെ (Resort) നിർമ്മാതാക്കൾക്കെതിരെയും നായകൻ വിജയ് കുമാറിനെതിരെയും മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ രംഗത്ത് (Anugraha S Nambiar). ഒരു വർഷത്തെ കരാറിൽ കുടുക്കി തന്റെ കരിയർ തകർക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചുവെന്നാണ് നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
ഒരു വർഷത്തേക്ക് ഒപ്പിട്ട കരാർ നിലനിൽക്കുന്നതിനാൽ മറ്റ് പ്രൊജക്റ്റുകളിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചില്ല. ജിയോ ഹോട്‌സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രധാന അവസരം തനിക്ക് ഇതിലൂടെ നഷ്ടമായെന്നും നടി പറയുന്നു.കഴിഞ്ഞ നാല് മാസമായി ചിത്രീകരണം നടക്കുന്നില്ലെങ്കിലും കരാർ പ്രകാരമുള്ള പ്രതിഫലം നൽകാൻ നിർമ്മാണക്കമ്പനി തയ്യാറായില്ല.
View this post on Instagram
താൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് വിജയ് കുമാറിന്റെ ഭാര്യയും നടിയുമായ നക്ഷത്രാ മൂർത്തി സുഹൃത്തിനോട് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന് അനുഗ്രഹ ആരോപിച്ചു. “അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ” എന്നായിരുന്നു അവരുടെ പ്രതികരണമെന്ന് നടി വീഡിയോയിൽ പറഞ്ഞു.
നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരം (Epilepsy) ഉണ്ടായതായും സാമ്പത്തികമായും ശാരീരികമായും താൻ വലിയ പ്രതിസന്ധിയിലാണെന്നും നടി വെളിപ്പെടുത്തി.
View this post on Instagram
താൻ ആത്മഹത്യയുടെ വക്കിലാണെന്നും നീതി ലഭിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ ഉൾപ്പെട്ട പരാതിയായതിനാൽ വിഷയത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നിർമ്മാണക്കമ്പനിയോ വിജയ് കുമാറോ ഇതുവരെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary: Malayali actress Anugraha S. Nambiar has raised serious allegations against Vijay Kumar, the lead actor and writer of the Tamil web series ‘Resort’, his wife Nakshathra Moorthi, and the production house Global Villagers. In a video shared on Instagram, she claimed that she was trapped in a one-year contract that prevented her from taking other opportunities, while the makers neither provided work nor paid her remuneration. She further alleged mental harassment and derogatory comments from the team, which led to severe health issues and financial crisis.

