തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശികയുടെ ബാക്കി ഭാഗം കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം ഡി.എ കുടിശ്ശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.(10% DA arrears have been sanctioned, will be received along with March salary)
കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെ ഇപ്പോൾ 10 ശതമാനം കൂടി അനുവദിച്ചതോടെ, ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡി.എ കുടിശ്ശികയും സർക്കാർ നൽകിക്കഴിഞ്ഞു. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ 35 ശതമാനം നിരക്കിൽ ഡി.എ ലഭിക്കും.
കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ തീർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.എ കുടിശ്ശിക അനുവദിച്ചെങ്കിലും ഇതിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല.

