തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാൾ വിവിധ ‘ആൺകൂട്ടായ്മകളിൽ’ സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്തുക്കളുമായി മാത്രം സമയം ചെലവഴിക്കാനും യാത്രകൾ പോകാനുമായിരുന്നു ഉണ്ണിക്കൃഷ്ണന് താല്പര്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Mother and daughter’s suicide, Unnikrishnan is interested in male groups)
ഉണ്ണിക്കൃഷ്ണന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇയാൾക്ക് കുടുംബത്തോടല്ല, മറിച്ച് ആൺസുഹൃത്തുക്കളോടായിരുന്നു കൂടുതൽ താല്പര്യം. ഇത്തരം ഗ്രൂപ്പുകളിൽ ഇയാൾ സജീവമായി ഇടപെട്ടിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായെങ്കിലും, ഈ കാലയളവിനുള്ളിൽ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ആകെ ഒരു ദിവസം മാത്രമാണെന്ന് പോലീസ് കണ്ടെത്തി. ആറ് വർഷത്തിനിടയിൽ വെറും 54 ദിവസം മാത്രമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളത്. ഭർത്താവിൽ നിന്നുള്ള കടുത്ത അവഗണനയാണ് മരണകാരണമെന്ന് ഗ്രീമ തന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.



