കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ എൻ.സി.പി സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും സംഘടനാ നടപടികൾ പാലിച്ചാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എലത്തൂരിലെ എൻ.സി.പി പ്രവർത്തകർക്കിടയിൽ തന്റെ സ്ഥാനാർത്ഥിത്വം വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എൽ.ഡി.എഫിന് ഭരണതുടർച്ച ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Candidate selection in Elathur was done by following the procedure, says AK Saseendran)
എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിനിരത്തിയാണ് ശശീന്ദ്രൻ സീറ്റ് പിടിച്ചതെന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ മൂന്ന് പേരുടെ പട്ടികയാണ് നൽകിയിരുന്നത്.
പട്ടിക പരിശോധിച്ച ശേഷം തന്നെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത് പാർട്ടിയുടെ ദേശീയ നേതൃത്വമാണ്. സംഘടനാപരമായ തീരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

