മിയാമി: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്കുള്ള അർജന്റീനയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ടൂർണമെന്റിലെ അട്ടിമറി വീരന്മാരായ കേപ് വേർഡെയെ 3-2 എന്ന സ്‌കോറിനാണ് അർജന്റീന മറികടന്നത്. മത്സരത്തിലുടനീളം തന്നെ കഠിനമായി കൈകാര്യം ചെയ്ത എതിർതാരങ്ങൾ, കളി കഴിഞ്ഞപ്പോൾ ജഴ്‌സിക്കും ഫോട്ടോയ്ക്കും വേണ്ടി വരിനിന്നതിനെ കുറിച്ച് തമാശരൂപേണ പ്രതികരിച്ചിരിക്കുകയാണ് നായകൻ ലയണൽ മെസ്സി.(Lionel Messi Jokes About Cape Verde Players Requesting Jerseys After Physical Battle)
“കളിക്കളത്തിൽ അവർ എന്നെ ചവിട്ടിക്കൂട്ടി, പക്ഷേ മത്സരം കഴിഞ്ഞപ്പോൾ ജഴ്‌സി ചോദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും അവർ തിരക്കിലായിരുന്നു,” മെസ്സി പറഞ്ഞു. കടുത്ത പോരാട്ടമായിരുന്നു കേപ് വേർഡെ കാഴ്ചവെച്ചതെന്ന് മെസ്സി സമ്മതിക്കുന്നു. സ്പെയിനിനെയും ഉറുഗ്വെയെയും പോലുള്ള കരുത്തരായ ടീമുകൾക്കെതിരെ പരാജയമറിയാതെ വന്നവരാണ് കേപ് വേർഡെ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുന്നിലെത്തിയ ശേഷം കളിയിലെ നിയന്ത്രണം നഷ്ടപ്പെട്ടതിൽ മെസ്സി അല്പം നിരാശനാണ്. ആദ്യ ഗോൾ നേടിയ ശേഷം താളം കണ്ടെത്താമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ വിപരീതമാവുകയായിരുന്നു. പൊസഷൻ നഷ്ടപ്പെട്ടതും കൃത്യമായി പ്രസ് ചെയ്യാൻ കഴിയാതിരുന്നതും ടീമിന് തിരിച്ചടിയായി. എന്നിരുന്നാലും, സെറ്റ് പീസുകളിൽ നിന്ന് ഗോൾ കണ്ടെത്താൻ കഴിഞ്ഞത് വലിയൊരു മാറ്റമാണെന്നും മെസ്സി വിലയിരുത്തി. പരിശീലനത്തിൽ ഈ മേഖലയ്ക്ക് നൽകിയ പ്രത്യേക ശ്രദ്ധ ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Argentina captain Lionel Messi jokingly criticized Cape Verde players for asking for selfies and jerseys after aggressively targeting him during their intense 3-2 World Cup win. Despite advancing to the Round of 16, Messi expressed dissatisfaction with Argentina’s performance, noting that the team lost control after scoring early, and emphasized the need for improvement in the knockout stages.

