കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും.(Sexual assault case, Today is crucial for Ranjith; Custody application and bail application in court)
രഞ്ജിത്തിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക. കസ്റ്റഡി ലഭിച്ചാൽ ലൈംഗിക അതിക്രമം നടന്നുവെന്ന് പറയുന്ന കാരവനിൽ എത്തിച്ച് ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിക്കും.

