തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നേർക്കാഴ്ചയായ ധവളപത്രം കേവലം ഒരു രാഷ്ട്രീയ രേഖയല്ലെന്നും, മറിച്ച് കഴിഞ്ഞ പത്ത് വർഷത്തെ ഇടത് സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ ‘കണ്ണാടി’യാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ (Chief Minister V D Satheesan). കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വെച്ചിട്ടാണ് പോയതെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് അദ്ദേഹം സഭയിൽ തുറന്നടിച്ചു.
മേയ് 16-ന് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണുണ്ടായിരുന്നത്. സർക്കാർ നൽകാനുള്ള അടിയന്തര ബാധ്യതകൾ നിലനിൽക്കെ ഖജനാവിൽ പണമുണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്രക്കാരനും പാൽക്കാരനും പലചരക്ക് കടക്കാരനും പണം നൽകാതെ വാതിലടച്ച് അകത്തിരിക്കുന്ന അവസ്ഥയിലാണ് മുൻ സർക്കാർ കേരളത്തിന്റെ ഖജനാവിനെ എത്തിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട തുകയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങളും നൽകാൻ കഴിഞ്ഞ സർക്കാർ തയ്യാറായിട്ടില്ല. സാമ്പത്തിക അച്ചടക്കം തിരികെ കൊണ്ടുവന്ന് കേരളത്തെ ഒരു സിൽവർ ഇക്കോണമിയാക്കി മാറ്റുകയാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്നും, പ്രതിസന്ധികൾക്കിടയിലും കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം അടക്കമുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകി.
Story Summary:
Chief Minister V.D. Satheesan strongly criticized the previous Left government’s financial management in the Kerala Assembly, calling the presented white paper a reflection of a decade of fiscal mismanagement. He debunked claims of a ₹6,000 crore treasury surplus left by the previous regime, stating that only ₹2,000 crore was available when the new government took charge, leaving massive unpaid dues across local bodies, student stipends, healthcare, and employee welfare.

