
ഷിരൂർ : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജ്ജുനായുള്ള തിരച്ചിലിനിടെ പുഴയിൽ നിന്നും അസ്ഥിഭാഗം കണ്ടെത്തിയാതായി റിപ്പോർട്ട് (Skeleton portion found in shiroor). ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. ഇതിനിടെ ഇന്ന് വൈകുന്നേരമാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഡ്രഡ്ജറിൽ കോരിയെടുത്ത മണ്ണ് കോരിയെടുക്കുന്നതിനിടെയാണ് അസ്ഥിഭാഗം കിട്ടിയത്.
കണ്ടെത്തിയ അസ്ഥിഭാഗം മുനുഷ്യന്റേതെന്ന് സംശയം. ശാസ്ത്രീയമായ പരിശോധന ആവശ്യമായതിനാൽ അങ്കോള പൊലീസ് സ്റ്റേഷനിലേക്ക് അസ്ഥി മാറ്റിയിരിക്കുകയാണ് . ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാഗമാണ് കണ്ടെത്തിയ അസ്ഥിയെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അതേസമയം , ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഷിരൂരിലെ തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ല; എത്ര ദിവസം വേണമെങ്കിലും തുടരുമെന്ന് കാർവാർ എംഎൽഎ | The search in Shirur will not end soon
ബംഗളൂരു: ഷിരൂരിലെ തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. ഡ്രെഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. ഈശ്വർ മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും എംഎൽഎ തുറന്നടിച്ചു. (The search in Shirur will not end soon). തിങ്കളാഴ്ച റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ; ഇനി തിരച്ചിലിന് ഇറങ്ങുന്നില്ല
ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് തിരികെ പോകുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത കാരണമാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു.
ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവാദം നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് മാൽപെ തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.
'സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻ പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. അർജുന്റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോൾ ആ വാക്ക് പാലിക്കാൻ കഴിയുന്നില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്. വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നും' ഈശ്വർ മാൽപെ പറഞ്ഞു.