
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഡിസംബർ 16ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിക്കുന്നത് (One Nation One Election).ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇക്കാര്യം പരിശോധിക്കാനും കേന്ദ്ര സർക്കാരിനെ ഉപദേശിക്കാനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഉൾപ്പെടെ വിവിധ പാർട്ടികളുമായി സംഘം കൂടിയാലോചന നടത്തി. ഇതേത്തുടർന്ന് സമിതി ഈ വർഷം മാർച്ചിൽ പ്രസിഡൻ്റ് ദ്രബുപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ട് കഴിഞ്ഞ സെപ്തംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതേത്തുടർന്ന് ഒരു രാജ്യം; ഒരു തിരഞ്ഞെടുപ്പ് ബിൽ തയ്യാറാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി.
ഇതിനായി ആക്ടിലെ മൂന്ന് വകുപ്പുകൾ ഭേദഗതി ചെയ്യുക, നിയമത്തിലെ 12 പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കുക, ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുക എന്നിവ ഉൾപ്പെടെ ആകെ 18 നിയമ ഭേദഗതികൾ വരുത്തണം. ഈ ബില്ലും പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.