എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ ആരോപണം; മുഖ്യമന്ത്രി റിപ്പോർട്ട് തേടി | Allegation against ADGP M.R. Ajith Kumar; Chief Minister seeks report

എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ ആരോപണം; മുഖ്യമന്ത്രി റിപ്പോർട്ട് തേടി | Allegation against ADGP M.R. Ajith Kumar;  Chief Minister seeks report
Published on

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് . സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയതായാണ് വിവരം (Allegation against ADGP M.R. Ajith Kumar; Chief Minister seeks report).

അതേസമയം , എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണു അൻവർ എംഎൽഎ ഇന്ന് ഉന്നയിച്ചത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുതുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞത് . കൂടാതെ , സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിന്‍റെ റോൾ മോഡലെന്നു സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു. അജിത് കുമാറിന്‍റെ ഇടപെടലാണ് തൃശൂർപൂരം അലങ്കോലമാക്കിയത്. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എംഎൽഎ ആരോപിച്ചിരുന്നു.

എം.ആർ. അജിത് കുമാർ കൊടും കുറ്റവാളി , പി. ശശി പരാജയം; ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും , എം.ആർ. അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ (MR. Ajit Kumar is a serious criminal, P. Sasi failure; PV with serious allegations. Anwar MLA). ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടും കുറ്റവാളിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്നും അദ്ദേഹം പറഞ്ഞു . പൊലീസിലുള്ളവർക്കെതിരെ ഇനിയും തെളിവുകൾ പുറത്ത് വിടാനുണ്ടെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിനെ നിയന്ത്രിക്കുന്നതിൽ ശശി പരാജയപ്പെട്ടു. എസ്.പി സുജിത് കുമാറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. പിടികൂടുന്ന സ്വർണത്തിന്റെ 60 ശതമാനം എസ്.പി അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്. എസ്.പിയുടെ ഡാൻസാഫ് സംഘത്തിനും സ്വർണക്കടത്തിൽ പങ്കുണ്ട്.അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡ് തന്റെ കൈവശമുണ്ടെന്നും പി.വി അൻവർ അവകാശപ്പെട്ടു. എം.ആർ അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിതെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു .

ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റുമെന്ന ഗുരുതര ആരോപണവും എംഎൽഎ അൺ നയിക്കുന്നുണ്ട് .

Related Stories

No stories found.
Times Kerala
timeskerala.com