ഉന്നാവോ പീഡനക്കേസ് അതിജീവിതയുടെ സി ആർ പി എഫ് സുരക്ഷ പിൻവലിക്കണം: സുപ്രീം കോടതിയിൽ ഹർജി നൽകി കേന്ദ്ര സർക്കാർ | Unnao rape case

കേന്ദ്രം വാദിക്കുന്നത് ഇവർക്ക് ആവശ്യമായ സുരക്ഷ ഇനി സംസ്ഥാന പൊലീസാണ് നൽകേണ്ടതെന്നാണ്.
ഉന്നാവോ പീഡനക്കേസ് അതിജീവിതയുടെ സി ആർ പി എഫ് സുരക്ഷ പിൻവലിക്കണം: സുപ്രീം കോടതിയിൽ ഹർജി നൽകി കേന്ദ്ര സർക്കാർ | Unnao rape case
Updated on

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസ് അതിജീവിതയുടെയും, മറ്റ് 13 പേരുടെയും സി ആർ പി എഫ് സുരക്ഷ പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നടപടി അടുത്തിടെയുണ്ടായ സുരക്ഷാ വിലയിരുത്തലിൽ അതിജീവിതയ്ക്ക് ഇനി ഭയക്കാനില്ലെന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ്.(Unnao rape case)

ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. അതിജീവിതക്കോ അവരുടെ അഭിഭാഷകർക്കോ നിലവിൽ കേസിലെ പ്രതികളുടെയും, അവരെ പിന്തുണയ്ക്കുന്നവരുടെയും ഭാഗത്ത് നിന്നുള്ള ഭീഷണികളില്ല. കൂടാതെ, ഇവർക്ക് സുരക്ഷയൊരുക്കുന്ന സി ആർ പി എഫ് സംഘത്തിന് താമസ സൗകര്യമോ ശൗചാലയോ പൊലീസിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

അഭിപ്രായം അറിയിക്കാനായി സുപ്രീംകോടതി അതിജീവിതയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചു. ഇപ്പോൾ കേന്ദ്രം വാദിക്കുന്നത് ഇവർക്ക് ആവശ്യമായ സുരക്ഷ ഇനി സംസ്ഥാന പൊലീസാണ് നൽകേണ്ടതെന്നാണ്.

അതോടൊപ്പം, സി ആർ പി എഫ് ഉദ്യോഗസ്ഥരോട് അതിജീവിതയും ബന്ധുക്കളും അപമര്യാദയായി പെരുമാറിയെന്നും, സഹകരിക്കുന്നില്ലെന്നും, ഉദ്യോഗസ്ഥരെ മുൻകൂട്ടിയറിയിക്കാതെ പല സ്ഥലങ്ങളിലേക്കും പോകുന്നുവെന്നും, ഭീഷണിപ്പെടുത്തിയതായുമൊക്കെ ഹർജിയിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com