
കൈമൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മാലിന്യം ശേഖരിക്കുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ (Kidnapping attempt). ബിഹാറിലെ കൈമൂരിലെ ഭാഭുവ നഗരത്തിലെ വി-മാർട്ട് സ്ട്രീറ്റിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. വിടെ മാലിന്യം ശേഖരിക്കുന്ന രണ്ട് ആൺകുട്ടികൾ മയക്കുമരുന്ന് ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.ഗ്രാമവാസികളുടെ ജാഗ്രതയും പോലീസിൻ്റെ സമയോചിതമായ ഇടപെടലുമാണ് പെൺകുട്ടികൾക്ക് രക്ഷയായത്.
പെൺകുട്ടികളെ സുരക്ഷിതമായി വീണ്ടെടുക്കുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികൾ ഇരുവരും തെരുവിൽ മാലിന്യം ശേഖരിക്കുന്നവരാണ്. ചോക്ലേറ്റ് നൽകി പെൺകുട്ടികളെ വശീകരിച്ച് കൂടെ കൊണ്ടുപോകാൻ ശ്രമിച്ച ഇവർ ,ലഹരി ശ്വസിച്ച് ബോധരഹിതരാക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസ് ഉടൻ നടപടി സ്വീകരിച്ച് പെൺകുട്ടികളെ വീണ്ടെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഭാബുവ ഡിഎസ്പി ശിവ് ശങ്കർ കുമാർ പറഞ്ഞു. പ്രതിയിൽ നിന്ന് ലഹരി ഗുളികയും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ നേരത്തെ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രണ്ട് പ്രതികളും ഭാബുവ നഗരത്തിലെ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് താമസിക്കുന്നത്. തെരുവിൽ അലഞ്ഞുതിരിഞ്ഞ് മാലിന്യം ശേഖരിച്ച് പെൺകുട്ടികളെ ഇരകളാക്കുകയായിരുന്നു ഇവർ. പ്രതികൾ പെൺകുട്ടികളെ അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കാനും , തുടർന്ന് പണത്തിനു വേണ്ടി വിൽക്കുകയോ ചെയ്യാനാണ് പദ്ധതി ഇട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.