മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്ന സംഭവം: കൺസൾട്ടന്‍റ് അറസ്റ്റിൽ

മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്ന സംഭവം: കൺസൾട്ടന്‍റ് അറസ്റ്റിൽ
Published on

പുണെ: മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്ന സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്റ അറസ്റ്റിൽ. ചേതൻ പാട്ടീൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . എന്നാൽ, താനല്ല സ്ട്രക്ചറൽ കൺസൾട്ടന്‍റ് എന്നാണ് കോൽഹാപുർ സ്വദേശിയായ ചേതൻ പറയുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴി ഇന്ത്യൻ നാവികസേനക്ക് പ്ലാറ്റ്‌ഫോമിന്‍റെ ഡിസൈൻ സമർപ്പിച്ചിരുന്നെന്നും മറ്റൊന്നുമായും ബന്ധമില്ലെന്നുമാണ് ഇയാളുടെ മൊഴി . സിന്ധുദുർഗ് ജില്ലയിൽ രാജ്കോട്ട് ഫോർട്ടിലുള്ള 35 അടി വലിപ്പമുള്ള ശിവജി പ്രതിമയാണ് സ്ഥാപിച്ച് എട്ടു മാസം തികയും മുമ്പേ തകർന്നു വീണത്. നാവികസേന ദിവസമായ 2023 ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com