പൂനെ: നർസാപൂരിൽ നാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കുടുംബത്തിന്റെ പ്രതികരണം പുറത്ത്. കഴിഞ്ഞ പത്ത് വർഷമായി ഇയാളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരമൊരു വ്യക്തിയുമായി തങ്ങളെ ബന്ധിപ്പിക്കരുതെന്നും പ്രതിയുടെ ഭാര്യയും മകനും പറഞ്ഞു.(Pune Child Rape Murder Case Accused Family Disowns Him Demands Strict Punishment)
“ആ കുഞ്ഞിനെ കൊന്ന അതേ സ്ഥലത്തിട്ട് അയാളെ തകർത്തു കളയണം. എനിക്ക് ആ മനുഷ്യന്റെ മുഖം പോലും കാണണ്ട. പത്ത് വർഷമായി ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല,” എന്നാണ് ഭാര്യ പറഞ്ഞത്. “ഇങ്ങനെയൊരാളെ അച്ഛൻ എന്ന് വിളിക്കാൻ എനിക്ക് നാണക്കേട് തോന്നുന്നു. ആ കുഞ്ഞിനെ കണ്ടപ്പോൾ എന്റെ വീട്ടിലെ മക്കളെയാണ് എനിക്ക് ഓർമ്മ വന്നത്,” എന്ന് മകൻ പറഞ്ഞു.
ഭക്ഷണം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി നാല് വയസ്സുകാരിയെ തൊഴുത്തിലേക്ക് കൊണ്ടുപോയതും ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതും. മുൻപും പീഡനക്കേസുകളിൽ പ്രതിയായിരുന്ന ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മെയ് 7 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി നാട്ടുകാരും രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്.
Story Summary
The family of the 65-year-old accused in the Pune child rape-murder case has disowned him, with his wife demanding he be “crushed to death” at the crime scene. His son expressed deep shame, stating they have had no contact with the accused for a decade and want him severely punished.

