
കോലാർ: വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ (Kidnap Case), നാലുപേരെ കോലാർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പടന്ന വില്ലേജ് സ്വദേശിയായ നാഗരാജ് എന്നയാളെയാണ് തട്ടിക്കൊണ്ടു പോയത്. ശ്രീനാഥ് എന്ന ആളിൽ നിന്നും നാഗരാജ് രണ്ടര ലക്ഷം രൂപ കടം വാങ്ങിയെങ്കിലും തിരിച്ചടച്ചില്ല. ജനുവരി ഒന്നിന്, ഹരതി ഗ്രാമത്തിന് സമീപം നിന്ന് വാഹനത്തിൽ നാഗരാജിനെ തട്ടിക്കൊണ്ടുപോയി, തട്ടിക്കൊണ്ടുപോയവർ 80,000 രൂപ NEFT വഴി ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിക്കുകയും ഇറക്കിവിടുന്നതിന് മുമ്പ് യുവാവിന്റെ സ്വർണ്ണ മോതിരം അപഹരിക്കുകയും ചെയ്തു.
നാഗരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷില്ലാംഗരെ ഗ്രാമത്തിലെ അഭിഷേക്, വിനയ് കുമാർ, ഡിംബ ചാമനഹള്ളിയിലെ ഗോവർദ്ധൻ, ചമനഹള്ളിയിലെ ഗോവർദ്ധൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 80,000 രൂപയും സ്വർണമോതിരവും പോലീസ് കണ്ടെടുത്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.