ലണ്ടൻ: സ്ത്രീകളെ ലഹരി നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലയെ കണ്ടെത്തി ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വനിത നേരിട്ട ക്രൂരമായ പീഡന പരമ്പരയ്ക്ക് സമാനമായ രീതിയിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.(International Network Drugging And Raping Women Uncovered By NCA)
ഒക്ടോബർ 2025 മുതൽ നടത്തിയ അന്വേഷണത്തിൽ 270-ഓളം പേർക്ക് ഇത്തരം ഓൺലൈൻ ഫോറങ്ങളുമായും വെബ്‌സൈറ്റുകളുമായും ബന്ധമുള്ളതായി കണ്ടെത്തി. ലഹരി നൽകി നടത്തിയ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്ന സംഘമാണിത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിൽ ഏകോപനം നടത്തുന്ന വലിയൊരു ശൃംഖലയാണിതെന്ന് എൻ.സി.എ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ആസൂത്രിതമായ വലിയ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബ്രസീൽ, കാനഡ, ഫ്രാൻസ്, ഹംഗറി, നെതർലാൻഡ്സ്, സ്പെയിൻ, യു.എസ് എന്നീ രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥർ ലണ്ടനിൽ ഒത്തുചേർന്ന് വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനെത്തുടർന്ന് 150-ൽ അധികം കുറ്റവാളികളെയും ഇരകളെയും തിരിച്ചറിയാനും നാല് പുതിയ ഓൺലൈൻ കമ്മ്യൂണിറ്റികളെ കണ്ടെത്താനും കഴിഞ്ഞു. ഇതുവരെ 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും എട്ട് ഇരകളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
വീടുകളിൽ വെച്ചുതന്നെ പങ്കാളികളാൽ പോലും സ്ത്രീകൾ ഇത്തരം ക്രൂരതകൾക്ക് ഇരയാകുന്നുണ്ടെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ലീഡ് സിയോബാൻ ബ്ലേക്ക് വ്യക്തമാക്കി. ഇരകൾക്ക് പലപ്പോഴും തങ്ങൾ പീഡിപ്പിക്കപ്പെട്ട വിവരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കാറില്ല. എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ തെളിവുകളോ ഓർമ്മകളോ ഇല്ലെങ്കിൽ പോലും സഹായത്തിനായി പോലീസിനെയും മറ്റ് ഏജൻസികളെയും സമീപിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തന്റെ ഭർത്താവ് തന്നെ പലതവണ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരം നൽകിയെന്ന സത്യം അറിഞ്ഞപ്പോൾ തകർന്നുപോയെന്ന് ഗഫ്രഞ്ച് വനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Story Summary
The UK’s National Crime Agency (NCA) has uncovered an international network of men who drug and rape women, leading to eight arrests. Investigations have linked 270 individuals to online forums where they shared footage of sexual abuse, echoing the horrific case of Gisèle Pelicot. Authorities are collaborating globally with multiple countries to identify victims and offenders, emphasizing that such “drug-facilitated” assaults are becoming increasingly organized and technologically enabled.

