
ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി, മാംസക്കച്ചവടത്തിലെ മുഖ്യ പ്രതി നിൽകുമാർ റെഡ്ഡിയെ ഗുണ്ടാ ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു (Hi-tech prostitution racket arrested). പ്രതി സംസ്ഥാനത്തിന് പുറത്ത് നിന്ന് സ്ത്രീകളെയും , യുവതികളെയും , കോളേജ് വിദ്യാര്ഥിനികളേയും കൊണ്ടുവന്ന് ബെംഗളൂരുവിൽ ഹൈടെക് വേശ്യാവൃത്തി റാക്കറ്റ് നടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
ജനുവരിയിൽ കെആർ പുരത്തെ ഒരു സ്പായിൽ സിസിബി പോലീസ് റെയ്ഡ് നടത്തി തായ്‌ലൻഡിൽ നിന്നുള്ളവരടക്കം 44 സ്ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു. റെയ്ഡിന് ശേഷം, സ്പാ അടച്ചുപൂട്ടി, പക്ഷേ റെഡ്ഡി തന്റെ പ്രവർത്തനം തുടരുകയായിരുന്നു, ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെ വേശ്യാവൃത്തിക്കായി ബെംഗളൂരുവിലേക്ക് ഇയാൾ കൊണ്ടുവന്നു.
റെഡ്ഡിക്കെതിരെ ബലാത്സംഗം ഉൾപ്പെടെ വിവിധ നിയമങ്ങൾ പ്രകാരം കേസെടുത്തിട്ടുണ്ട്, ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാദേവപുര പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റെഡ്ഡിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്താൻ പോലീസ് കമ്മീഷണർ ഉത്തരവിട്ടതായും അദ്ദേഹത്തെ ബല്ലാരി ജയിലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.