വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചു, ബസിൽ വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കി; യുവാവിനെതിരെ കേസ്

വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചു, ബസിൽ വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കി; യുവാവിനെതിരെ കേസ്
Published on
ബെംഗളൂരു: അവിവാഹിതനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബിഎംടിസി ബസ് ഡ്രൈവർ തന്നെ കബളിപ്പിച്ച് വിവാഹം കഴിച്ചു എന്നാരോപിച്ച് ആരോപിച്ച് പോലീസിനെയും വനിതാ ഹെൽപ്പ് ലൈനിനെയും സമീപിച്ച് യുവതി. എംഎസ് പാല്യയ്ക്കും യെലഹങ്കയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസിലാണ് യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് എംഎസ് പാളയയിലെ ബിഎംടിസി ഡിപ്പോയിൽ ജോലി ചെയ്യുന്ന മഞ്ജുനാഥുമായി യുവതി അടുപ്പത്തിലാകുന്നത്‌.
പിന്നാലെ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ യുവാവ്, നിരന്തരം യുവതിയുമായി ഫോണിൽ സംസാരിക്കുകയും ഇരുവരും തമ്മിൽ പ്രണയത്തിലാകുകയുമായിരുന്നു. സൗഹൃദം പ്രണയമായതോടെ മഞ്ജുനാഥ്  യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ താൻ നേരത്തെ വിവാഹിതനാണെന്നും , രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം ഇയാൾ യുവതിയിൽ നിന്നും മറച്ചു വയ്ക്കുകയിരുന്നു.

തുടർന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്, മഞ്ജുനാഥിനൊപ്പം യുവതി ഇറങ്ങിപ്പോവുകയും ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ മൂന്ന് മാസത്തിന് ശേഷം, താൻ ഇതിനകം വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും കുടുംബം നെലമംഗലയിലാണ് താമസിക്കുന്നതെന്നും യുവാവിൽ നിന്നും യുവതി മനസ്സിലാക്കുകയായിരുന്നു.

മഞ്ജുനാഥിൻ്റെ മുൻവിവാഹത്തെക്കുറിച്ച് അറിയുമ്പോഴേക്കും താൻ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മഞ്ജുനാഥ് യുവതിയെ ഒഴിവാക്കുകയായിരുന്നു. തൻ്റെ കുട്ടിയുടെ പിതാവായതിനാൽ ഭർത്താവിനെ തിരികെ വേണമെന്നാണ് യുവതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും ,  വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com