നൂറു വർഷം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയോട്; ഫെബ്രുവരി 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകിയേക്കും | Nenmara Murder Case

നൂറു വർഷം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയോട്; ഫെബ്രുവരി 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകിയേക്കും | Nenmara Murder Case
Published on

പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങി വെട്ടിക്കൊന്ന പ്രതി ചെന്താമരയെ കോടതി റിമാൻഡ് ചെയ്തു (Nenmara Murder Case). ഫെബ്രുവരി 12 വരെയാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം , യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര ഇന്ന് കോടതിക്ക് മുമ്പാകെയും നിന്നത്. റിമാൻഡ് റിപ്പോർട്ട് പരിഗണിക്കവെ, ശരീരത്തിൽ പരിക്കേറ്റിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ 100 കൊല്ലം ശിക്ഷിക്കണമെന്നായിരുന്നു പ്രതി പറഞ്ഞത്. മകൾ എഞ്ചിനിയറാണെന്നും , മരുമകൻ ക്രൈംബ്രാഞ്ചിൽ ആണ് ജോലി ചെയ്യുന്നതെന്ന് , ഇനി ഇവരുടെ മുഖത്ത് നോക്കാൻ കഴിയില്ലെന്നും അതിനാൽ തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നുമായിരുന്നു ഇയാൾ കോടതിയോട് പറഞ്ഞത്.

അതേസമയം , 2019 ഇയാൾ കൊലപ്പെടുത്തിയ സജിതയുടെ കുടുംബം കാരണമാണ് ഭാര്യ പിരിഞ്ഞുപോയതെന്ന് ചെന്താമര കരുതിയെന്നും, ഇയാൾക്ക് കുറ്റബോധമില്ലെന്നും നേരത്തെ എസ് പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു, ചെയ്ത കൃത്യത്തിൽ ചെന്താമര സന്തോഷവാനാണെന്നും വ്യക്തമാക്കി. വാർത്താസമ്മേളനത്തിലൂടെയാണ് പോലീസ് പ്രതിയുടെ മൊഴി വിശദീകരിച്ചത്

Related Stories

No stories found.
Times Kerala
timeskerala.com