വയോധികന് മൊബൈൽ ഫോൺ അയച്ച് നൽകി, തട്ടിയെടുത്തത് 2.8 കോടിരൂപ; ഡിജിറ്റൽ അറസ്റ്റിനു പിന്നാലെ പുതിയ തട്ടിപ്പുമായി സൈബർ തട്ടിപ്പുകാർ | Cyber fraud

വയോധികന് മൊബൈൽ ഫോൺ അയച്ച് നൽകി, തട്ടിയെടുത്തത് 2.8 കോടിരൂപ; ഡിജിറ്റൽ അറസ്റ്റിനു പിന്നാലെ പുതിയ തട്ടിപ്പുമായി സൈബർ തട്ടിപ്പുകാർ | Cyber fraud
Published on

ബെംഗളൂരു: വയോധികനായ വ്യക്തിക്ക് സൗജന്യമായി മൊബൈൽ ഫോൺ അയച്ചുകൊടുത്ത് 2.8 കോടി രൂപ കബളിപ്പിച്ചതായി പരാതി (Cyber fraud).
ബെംഗളൂരു വൈറ്റ്ഫീൽഡ് സ്വദേശിയായ ജെഎം റോയ് (61) ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ നവംബറിൽ ഐടി കമ്പനി നടത്തുന്ന ഒരു സ്വകാര്യ ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാൾ ഇയാളോട് മൊബൈൽ ഫോണിൽ സംസാരിച്ചു. തുടർന്ന് ബാങ്ക് അക്കൗണ്ട് ഇടപാടിൻ്റെ അടിസ്ഥാനത്തിൽ 10,000 രൂപ മൂല്യമുള്ള ക്രെഡിറ്റ് കാർഡും മൊബൈൽ ഫോണും സൗജന്യമായി ലഭിക്കുമെന്നും , ഇത് അയച്ചുകൊടുത്തതായും പറഞ്ഞു.

ഡിസംബറിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ ആ വ്യക്തി പറഞ്ഞു, "ക്രെഡിറ്റ് കാർഡ് ഇപ്പോഴും സജീവമായിട്ടില്ല. ഞങ്ങൾ അയച്ച സെൽ ഫോണിൽ സിം കാർഡ് ഇൻസ്റ്റാൾ ചെയ്യുകയും ചില നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ ക്രെഡിറ്റ് കാർഡ് സജീവമാകൂ,"- എന്നും തട്ടിപ്പ് സംഘം അറിയിക്കുകയായിരുന്നു. അതിനുശേഷം ജെ.എം.റോയ് പുതിയ സെൽഫോണിൽ സിം കാർഡ് ഇട്ട ശേഷം തട്ടിപ്പ് സംഘം പറഞ്ഞതുപോലെ ചെയ്തു.

തുടർന്ന് അടുത്ത ദിവസങ്ങളിൽ ജെഎം റോയിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2.8 കോടി രൂപ പിൻവലിച്ചതായി സന്ദേശം ലഭിക്കുകയായിരുന്നു. ഞെട്ടിപ്പോയ ഇയാൾ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടിയതറിഞ്ഞത്. തുടർന്ന് ജെ.എം.റോയ് ബംഗളൂരു സൈബർ ക്രൈം പോലീസിൽ പരാതി നൽക്കുകയായിരുന്നു.

പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അതേസമയം , രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ കോടിക്കണക്കിന് പണമാണ് തട്ടിയെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷം സൗജന്യമായി മൊബൈൽ ഫോൺ അയച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവർ അയച്ച മൊബൈൽ ഫോണിലെ ആപ്പ് വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 2.8 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു സംഘം ചെയ്തതെന്നും പോലീസ് പറഞ്ഞു. അതിനാൽ സൗജന്യ സെൽ ഫോണുകളും സിം കാർഡുകളും പുതിയ ആപ്പുകളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com