
റിയാദ്: സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ 101 പേരെ കർശന നിയമങ്ങൾക്കു കീഴിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട് (Saudi Arabia execution). വിദേശികൾക്ക് പണം സമ്പാദിക്കാനുള്ള സ്ഥലമായി പലരും സൗദി തിരഞ്ഞെടുക്കുന്നു. സൗദി അറേബ്യ ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. ഇസ്ലാമിക നിയമങ്ങൾ ഇവിടെ വളരെ കർശനമാണ് ഇവിടെ. കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ കുറ്റവാളികൾ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകുകയാണ് പതിവ്.
ഈ വർഷം, 2024ൽ 101 പേരെ ആണ് വധശിക്ഷക്ക് വിധിച്ചത്. ഇവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവരാണ്. 2022, 2023 വർഷങ്ങളെ അപേക്ഷിച്ച്, ഈ വർഷം ഇത്തരം ശിക്ഷകളുടെ എണ്ണം 3 മടങ്ങ് വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെട്ടവരിൽ പാക്കിസ്ഥാനികളാണ്. ശിക്ഷിക്കപ്പെട്ട പൗരന്മാരുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
പാകിസ്ഥാൻ – 21 പേർ, യെമനികൾ; 20 പേർ, സിറിയ – 14 പേർ, നൈജീരിയ – 10 പേർ, ഈജിപ്ത് – 9 പേർ, ജോർദാൻ, എത്യോപ്യ – 8 പേർ വീതം, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, സുഡാൻ – 3 പേർ വീതം – 101 പേർക്കാണ് വധശിക്ഷ നടപ്പാക്കിയത്.