100 വർഷത്തോളം പഴക്കം; പഴയ കാലത്തിന്റെ തിരുശേഷിപ്പായി വാഴക്കാട്ടുകാരുടെ അത്താണി

100 വർഷത്തോളം പഴക്കം; പഴയ കാലത്തിന്റെ തിരുശേഷിപ്പായി വാഴക്കാട്ടുകാരുടെ അത്താണി
Published on

അൻവർ ഷരീഫ് 
മലപ്പുറം : പണ്ടു കാലങ്ങളിൽ ചുമട് താങ്ങി യാത്ര ചെയ്യുന്ന ആളുകൾക്ക് ഒരു ആശ്വാസ കേന്ദ്രമായി നിന്നിരുന്നു ഇടങ്ങളാണ് അത്താണികൾ.പരസഹായം കൂടാതെ തന്നെ ആളുകൾക്ക് ചുമടുകൾ ഇറക്കി വെയ്ക്കാനും യാത്ര ക്ഷീണം മാറ്റാനും കഴിയുമായിരുന്നു ഇവിടങ്ങളിൽ.5-6 ഓ അടിയോളം ഉയരത്തിൽ കല്ലുകൾ കൊണ്ട് നിർമ്മിക്കുന്നതാണ് ഇവ.വാഴക്കാട് പഞ്ചായത്തിലെ വട്ടപ്പാറയിലെ പാട വരമ്പതാണ് ഈ അത്താണി സ്ഥിതി ചെയ്യുന്നത്.100 വർഷത്തോളം പഴക്കമുണ്ട് ഈ അത്താണിക്ക് എന്നാണ് നാട്ടുകാർ പറയുന്നത്.

അത്താണികൾ എന്നും ,ചുമട് താങ്ങികൾ (ChumaduThangi) എന്നും ഇവ അറിയപ്പെടുന്നു.ഈ പേരുകളിൽ ഒരുപാട് സ്ഥലങ്ങൾ തന്നെ കേരളത്തിൽ ഉണ്ട് .
വാഹന ,റെയിൽ ഗതാഗതങ്ങൾ വന്നതോടെ ഇവയെല്ലാം ചരിത്രത്തിന്റെ ഓർമകളായി മാറി.ഒരുക്കാലത്തെ കേളര ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഇവയെ പൈതൃകങ്ങളായി സംരക്ഷിക്കപെടേണ്ടത് തന്നെയാണ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം മാത്രമല്ല ഇത് സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.എന്നാൽ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ് ഇപ്പോഴുളളത്.

Related Stories

No stories found.
Times Kerala
timeskerala.com