ഗുരുഗ്രാം: ഇന്ത്യയിൽ ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല ചെയ്യപ്പെടുകയോ ദാമ്പത്യ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഏകം ന്യായ ഫൗണ്ടേഷൻ’ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെയും ഫൗണ്ടേഷൻ ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.(NGO Report Claims Five Hundred Fifty Four Husbands Murdered Or Died By Suicide In India Due To Marital Disputes)
റിപ്പോർട്ട് പ്രകാരം, ഭാര്യയോ ഭാര്യയുടെ കാമുകനോ ചേർന്ന് കൊലപ്പെടുത്തിയ 322 ഭർത്താക്കന്മാരുടെ വിവരങ്ങളും, ദാമ്പത്യ തർക്കങ്ങൾ, വ്യാജ ക്രിമിനൽ കേസുകൾ, മാനസിക പീഡനം എന്നിവയെത്തുടർന്ന് ആത്മഹത്യ ചെയ്ത 232 ഭർത്താക്കന്മാരുടെ വിവരങ്ങളും ഫൗണ്ടേഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഇന്ത്യയിൽ പ്രതിദിനം ശരാശരി രണ്ട് ഭർത്താക്കന്മാർ കൊല ചെയ്യപ്പെടുകയും ഒന്നിലധികം പേർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പരസ്ത്രീ-പരപുരുഷ ബന്ധങ്ങളാണ് ഭർത്താക്കന്മാരുടെ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 322 കൊലപാതകങ്ങളിൽ 194 എണ്ണവും (60.2%) ഈ കാരണത്താലാണ് സംഭവിച്ചത്. അവിഹിത ബന്ധങ്ങളെ ഭർത്താവ് എതിർക്കുമ്പോഴോ അതിന് തടസ്സമായി നിൽക്കുമ്പോഴോ ഭാര്യയും കാമുകനും ചേർന്ന് വധിക്കാൻ ഗൂഢാലോചന നടത്തുകയാണ് പതിവ്. വിഷം കൊടുക്കുക, ജീവനോടെ കത്തിക്കുക, കഷണങ്ങളാക്കി മുറിക്കുക, മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടുക, കൊലപാതകം അപകടമാണെന്ന് വരുത്തിത്തീർക്കുക തുടങ്ങിയ ക്രൂരമായ രീതികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് (93 കൊലപാതകങ്ങളും 103 ആത്മഹത്യകളും). മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
Story Summary
According to a report by the Ekam Nyaay Foundation, 554 cases of husband murders and suicides were recorded in India in the first six months of 2026. The study revealed that adultery was the leading cause behind these murders, with many cases involving wives conspiring with their lovers to kill their husbands, highlighting the lack of an official national database tracking male victims of domestic abuse.


