അറ്റ്ലാന്റ: ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയോടേറ്റ തോൽവിക്ക് പിന്നാലെ മൈതാനത്ത് നിയന്ത്രണം വിട്ട് ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അർജന്റീനയുടെ യുവതാരം വാലന്റീൻ ബാർകോയുടെ തലയ്ക്ക് ബെല്ലിങ്ഹാം അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വിജയത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾ ഒത്തുചേർന്ന് വിജയം ആഘോഷിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.(Jude Bellingham Slaps Valentin Barco After England World Cup Semifinal Defeat)
🚨 Jude Bellingham attacks Colo Barco for no reason. pic.twitter.com/hHRedke0kc
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 15, 2026
മത്സരത്തിലുടനീളം അർജന്റീനൻ പ്രതിരോധത്തിന് മുന്നിൽ കടുത്ത വെല്ലുവിളി നേരിട്ട ബെല്ലിങ്ഹാമിന് തന്റെ പതിവ് ഫോമിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. കളി പൂർത്തിയായ വിസിൽ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന ഇംഗ്ലണ്ട് താരത്തെ ആദ്യം ഒരു അർജന്റീനൻ താരം വന്ന് ആശ്വസിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സഹപ്രവർത്തകർക്കൊപ്പം ചേർന്ന് വിജയം ആഘോഷിക്കുകയായിരുന്ന വാലന്റീൻ ബാർകോ ബെല്ലിങ്ഹാമിന് നേരെ എന്തോ പരാമർശം നടത്തി. ഇതോടെ പ്രകോപിതനായ റയൽ മാഡ്രിഡ് താരം ബാർകോയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
തുടർന്ന് ബാർകോ ബെല്ലിങ്ഹാമിനെ തള്ളിമാറ്റുകയും ചെയ്തു. ഉടൻ തന്നെ മറ്റ് കളിക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ആറ് ഗോളുകൾ നേടിയ താരമാണ് ബെല്ലിങ്ഹാം. മത്സരത്തിന്റെ അവസാന ഏഴ് മിനിറ്റിനുള്ളിൽ മെസിയുടെ തകർപ്പൻ അസിസ്റ്റുകളിൽ നിന്ന് എൻസോ ഫെർണാണ്ടസും ലൗത്താരോ മാർട്ടീനസും ഗോളുകൾ നേടിയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ മോഹങ്ങൾ തകർത്തത്.
Story Summary
England midfielder Jude Bellingham lost his composure and slapped Argentina’s Valentin Barco during the post-match celebrations following England’s dramatic 2-1 World Cup semifinal loss. The incident escalated after Barco allegedly made a comment toward Bellingham, leading to a physical altercation that was quickly defused by other players.


