അബുജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓയോ സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഡസൻകണക്കിന് വിദ്യാർത്ഥികളെയും അധ്യാപകരെയും സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോയി 56 ദിവസങ്ങൾക്ക് ശേഷമാണ് ഇവരെ നൈജീരിയൻ സുരക്ഷാസേന മോചിപ്പിച്ചതെന്ന് പ്രസിഡന്റ് ബോല ടിനുബു വെള്ളിയാഴ്ച അറിയിച്ചു. കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി തിരിച്ചെത്തിച്ച സുരക്ഷാ ഏജൻസികളെയും പോലീസിനെയും സൈന്യത്തെയും പ്രസിഡന്റ് അഭിനന്ദിച്ചു.(Abducted Nigeria School Students And Teachers Rescued After Fifty Six Days In Oyo State)
Finally, all the kidnapped pupils and teachers in Orire, Oyo have been rescued by our security agencies. pic.twitter.com/d8wyEGqDIh
— Bayo Onanuga, OON, CON (@aonanuga1956) July 10, 2026
കഴിഞ്ഞ മെയ് 15-നാണ് രണ്ട് പ്രൈമറി സ്കൂളുകളിൽ നിന്നും ഒരു സെക്കൻഡറി സ്കൂളിൽ നിന്നുമായി 46 വിദ്യാർത്ഥികളെയും ജീവനക്കാരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഭീകരസംഘടനയായ ബോക്കോ ഹറാമാണ് ഇതിന് പിന്നിലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോയവരിൽ രണ്ട് വയസ്സുള്ള കുട്ടി മുതൽ 16 വയസ്സുള്ള കൗമാരക്കാർ വരെ ഉൾപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയ ഉടൻ തന്നെ ഒരു അധ്യാപകനെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ എട്ട് അക്രമികളെ അറസ്റ്റ് ചെയ്തതായും നിരവധി പേരെ വധിച്ചതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നൈജീരിയയിൽ മോചനദ്രവ്യത്തിനായി സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്. സാധാരണയായി വടക്കൻ നൈജീരിയയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതെങ്കിൽ, തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ഈ ആക്രമണം രാജ്യത്തെ സുരക്ഷാ പ്രതിസന്ധി കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. തടവിലുള്ള തങ്ങളുടെ കമാൻഡർമാരെ ജയിൽ മോചിതരാക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനാണ് അക്രമികൾ ബന്ദികളെ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് പ്രതിരോധ മന്ത്രി ക്രിസ്റ്റഫർ മൂസ വ്യക്തമാക്കി. മോചനദ്രവ്യമോ മറ്റ് വിട്ടുവീഴ്ചകളോ ഇല്ലാതെയാണ് സൈന്യം ഇവരെ മോചിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
Story Summary
Dozens of students and teachers abducted from three schools in Nigeria’s southwestern Oyo state have been safely rescued by security forces after 56 days in captivity. President Bola Tinubu confirmed the rescue, stating that eight assailants were arrested and several killed, while denying any ransom or concessions were made to the Boko Haram militants.

