HomeWorldലക്ഷങ്ങളെ സാക്ഷിനിർത്തി ഖമേനിയുടെ വിലാപയാത്ര: ഇറാനിൽ കനത്ത പ്രതിരോധ മുദ്രാവാക്യങ്ങൾ, പ്രതികാരത്തിന്...

ലക്ഷങ്ങളെ സാക്ഷിനിർത്തി ഖമേനിയുടെ വിലാപയാത്ര: ഇറാനിൽ കനത്ത പ്രതിരോധ മുദ്രാവാക്യങ്ങൾ, പ്രതികാരത്തിന് ആഹ്വാനം | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ടെഹ്‌റാനിൽ നടന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് ഒടുവിലാണ് ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച വിലാപയാത്ര നടന്നത്. 10 കിലോമീറ്റർ നീണ്ട പാതയിലൂടെ നീങ്ങിയ വിലാപയാത്രയിൽ ‘അമേരിക്കയ്ക്ക് നാശം’, ‘ഇസ്രായേലിന് നാശം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ വിതുമ്പി.(Ayatollah Ali Khamenei Funeral Procession Tehran Massive Crowds Slogans Revenge)

ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തിൽ ഖമേനിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള കൊച്ചുമകൾ ഉൾപ്പെടെയുള്ള നാല് കുടുംബാംഗങ്ങളുടെ പെട്ടികളും വിലാപയാത്രയിൽ ഉണ്ടായിരുന്നു. വിലാപയാത്രയിലെ ജനക്കൂട്ടം കപടക്കണ്ണീരാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശക്തമായി തള്ളിപ്പറഞ്ഞു. ദുഃഖത്തിൽ നിന്നും വേദനയിൽ നിന്നും ഉണ്ടാകുന്ന യഥാർത്ഥ കണ്ണീരാണിതെന്നും ലോകം ഈ സത്യം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ പ്രതികാരം അനിവാര്യമാണ്’ എന്നെഴുതിയ പോസ്റ്ററുകളുമായിട്ടാണ് കടുത്ത അനുയായികൾ വിലാപയാത്രയിൽ പങ്കെടുത്തത്.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ പുതിയ പരമോന്നത നേതാവായി 56-കാരനായ മകൻ മൊജ്താബ ഖമേനിയെ പ്രഖ്യാപിച്ചെങ്കിലും, പിതാവിനൊപ്പമുണ്ടായ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വിലാപയാത്രയ്ക്ക് ശേഷം ഭൗതികശരീരങ്ങൾ ഷിയാ മുസ്ലിങ്ങളുടെ പവിത്ര നഗരങ്ങളായ ഖോം, ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. തുടർന്ന് വ്യാഴാഴ്ച ഖമേനിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ഷ്രൈനിൽ സംസ്കാരം നടക്കും.

Story Summary

The three-day public mourning for Iran’s slain Supreme Leader Ayatollah Ali Khamenei concluded with a massive funeral procession in Tehran attended by millions. While loyalists chanted slogans of revenge against the US and Israel, many citizens stayed away due to economic distress and recent anti-government protests. Khamenei’s son Mojtaba is set to take over amidst intense regional tensions.

Clickable Info Box