ന്യൂഡൽഹി : 84 അംഗങ്ങളുള്ള മലേഗാവ് മുൻസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ് – ബി ജെ പി സഖ്യം. ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് കോൺഗ്രസിലെ മൂന്ന് കൗൺസിലർമാരും ബിജെപിയിലെ രണ്ട് കൗൺസിലർമാരും ചേർന്ന് ഭാരത് വികാസ് അഘാഡി എന്ന പുതിയ സഖ്യം രൂപീകരിച്ചത്.(Congress-BJP alliance in Malegaon, crucial)
ജനുവരി 15-ന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം (43 സീറ്റുകൾ) ലഭിച്ചില്ല. മലേഗാവ് നഗരസഭയിൽ ഇസ്ലാം പാർട്ടി 35 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് 43 സീറ്റുകൾ ആവശ്യമാണ്. എഐഎംഐഎം 21 സീറ്റുകളും ഷിൻഡെ വിഭാഗം ശിവസേന 18 സീറ്റുകളും സമാജ്‌വാദി പാർട്ടി 5 സീറ്റുകളും നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാരത് വികാസ് അഘാഡി സഖ്യത്തിന്റെ പിന്തുണ ആർക്ക് ലഭിക്കുന്നു എന്നത് മേയർ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. കോൺഗ്രസ് നഗരസഭാ അധ്യക്ഷൻ ഇജാസ് ബെഗ് സഖ്യത്തെ നയിക്കുമ്പോൾ ബിജെപിയുടെ മദൻ ഗെയ്‌ക്‌വാദ് ഡെപ്യൂട്ടി ലീഡറാകും.
വെറും 5 സീറ്റുകൾ മാത്രമാണുള്ളതെങ്കിലും, ഇസ്ലാം പാർട്ടിക്കോ എഐഎംഐഎമ്മിനോ ഭരണം പിടിക്കണമെങ്കിൽ ഈ സഖ്യത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. കോൺഗ്രസ് നഗരസഭാ അധ്യക്ഷൻ ഇജാസ് ബെഗ് സഖ്യത്തെ നയിക്കുമ്പോൾ ബിജെപിയുടെ മദൻ ഗെയ്‌ക്‌വാദ് ഡെപ്യൂട്ടി ലീഡറാകും. നഗരത്തിന്റെ വികസനവും സ്റ്റാൻഡിംഗ് കമ്മിറ്റി ഉൾപ്പെടെയുള്ള നിർണ്ണായക സമിതികളിൽ പ്രാതിനിധ്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് സഖ്യം വ്യക്തമാക്കുന്നു.

